Type Here to Get Search Results !

ഹൈറിച്ച്‌ തട്ടിപ്പു കേസില്‍ കെ.ഡി.പ്രതാപന് ജാമ്യം, ഹൈക്കോടതിയെ സമീപിക്കാൻ ഇ.ഡി


സാമ്ബത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ കമ്ബനി ഉടമ കെ.ഡി.പ്രതാപന് ജാമ്യം. കലൂരിലെ പിഎംഎല്‍എ കോടതിയാണ് പ്രതാപന് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ വർഷം ജൂലൈയില്‍ അറസ്റ്റിലായ പ്രതാപൻ അന്നു മുതല്‍ ജയിലിലാണ്. 16 മാസമായി താൻ ജയിലിലാണെന്ന് കാട്ടിയാണ് പ്രതാപൻ ജാമ്യത്തിനായി അപേക്ഷിച്ചത്. പ്രതാപനും ഭാര്യ ശ്രീനയും ഉള്‍പ്പെടെ 37 പേരാണ് കേസിലെ പ്രതികള്‍. പിഎംഎല്‍എ കോടതി ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു.

ഓണ്‍ലൈൻ മള്‍ട്ടിലെവല്‍ മാർക്കറ്റിങ്ങിന്റെ മറവില്‍ 1,157 കോടി രൂപയുടെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഹൈറിച്ച്‌ ഓണ്‍ലൈന്‍ ഷോപ്പി ഉടമ പ്രതാപനെ അറസ്റ്റ് ചെയ്തത്. മുൻപും ജാമ്യ ഹർജിയുമായി പിഎംഎല്‍എ കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. കോടതി ഉത്തരവ് പുറത്തു വന്നാല്‍ മാത്രമേ ജാമ്യം അനുവദിക്കാനുള്ള കാരണങ്ങള്‍ അടക്കം വ്യക്തമാകൂ.

ഹൈറിച്ച്‌ കേസിലെ പ്രതികളുടെ 277 കോടി രൂപയുടെ സ്വത്തുക്കള്‍ നേരത്തെ കണ്ടുകെട്ടിയിരുന്നു. ഹൈറിച്ച്‌ സ്ഥാപനത്തിനെതിരെ വ്യാപകമായി പരാതി ഉയർന്നതോടെ തുടക്കത്തില്‍ പൊലീസാണ് കേസെടുത്തത്. പിന്നാലെ ഇ.ഡിയും കേസെടുത്തു. കേരളം കണ്ട ഏറ്റവും വലിയ ഓണ്‍ലൈൻ തട്ടിപ്പുകളിലൊന്നായാണ് ഇ.ഡി ഹൈറിച്ച്‌ കേസിനെ വിശേഷിപ്പിക്കുന്നത്.