പുറത്തൂരില്‍ മലമ്ബാമ്ബിനെ പിടികൂടുന്നതിനിടെ സ്‌നേക്ക് മാസ്റ്റർക്ക് കടിയേറ്റു. സ്‌നേക്ക് മാസ്റ്റർ മുസ്തഫ തിരൂരിനാണ് കടിയേറ്റത്.
ഇന്നലെ രാവിലെ ഒമ്ബത് മണിയോടെയാണ് സംഭവം നടന്നത്. മുസ്തഫയുടെ കെെവിരലിന് സമീപത്താണ് കടിയേറ്റത്. നാട്ടുകാർ പാമ്ബിനെ പിടികൂടി കോഴിക്കൂട്ടില്‍ സൂക്ഷിച്ചിരുന്നു. ഈ കൂട്ടില്‍ നിന്ന് പാമ്ബിനെ പുറത്തെടുക്കുന്നതിനിടെയാണ് കടിയേറ്റത്. സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കോഴിക്കൂട്ടിലുള്ള പാമ്ബിന്റെ വാലില്‍ പിടിച്ച് പുറത്തേക്ക് എടുക്കാനുള്ള ശ്രമത്തിനിടെ മലമ്ബാമ്ബ് മുസ്തഫയ്ക്ക് നേരെ പലതവണ ചീറിയടുത്തു. ഇതിനിടെയാണ് കടിയേറ്റത്. കടിയേറ്റെങ്കിലും പാമ്ബിനെ പിടികൂടിയശേഷമാണ് ചികിത്സ തേടിയത്. മലമ്ബാമ്ബ് ആയതിനാല്‍ മറ്റ് പ്രശ്നങ്ങളൊന്നും മുസ്തഫയ്ക്കില്ല. പുറത്തൂർ സ്വദേശി ബാബുവിന്റെ വീട്ടിലായിരുന്നു മലമ്ബാമ്ബ് എത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് വിറകുപുരക്ക് സമീപം മലമ്ബാമ്ബിനെ കണ്ടത്. തുടർന്ന് നാട്ടുകാർ പിടികൂടി ചാക്കിലാക്കി കോഴിക്കൂട്ടില്‍ അടച്ചു. എന്നാല്‍ ഈ ചാക്കില്‍ നിന്ന് പാമ്ബ് പുറത്തുവന്നു. പിന്നാലെ ഇന്നലെ രാവിലെ മുസ്തഫയും സംഘവും വീട്ടിലെത്തി കൂട്ടില്‍ നിന്ന് പാമ്ബിനെ പുറത്തെടുക്കുകയായിരുന്നു. മലമ്ബാമ്ബിനെ വനംവകുപ്പ് കെെമാറിയിട്ടുണ്ട്.
