കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാതിരപ്പള്ളി സ്വദേശി അൻസില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്.
പെണ്‍സുഹൃത്ത് വിഷം നല്‍കി കൊലപ്പെടുത്തിയെന്നാണ് സംശയം.
വിഷം നല്‍കിയ കാര്യം പെണ്‍സുഹൃത്ത് യുവാവിന്റെ ഉമ്മയെ വിളിച്ചു പറഞ്ഞെന്നാണ് വിവരം. ' മോനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ട് പൊയ്‌ക്കോ' എന്നാണ് യുവതി പറഞ്ഞത്. കൊലപ്പെടുത്തുകയെന്ന കൃത്യമായ ഉദ്ദേശത്തോടെയാണ് യുവതി അൻസിലിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
കഴിഞ്ഞ 30 ന് പുലർച്ചെയാണ് അവശനിലയിലായ അൻസിലിനെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസില്‍ വച്ച് പെണ്‍സുഹൃത്ത് വിഷം കലക്കി തന്നുവെന്ന് യുവാവ് ബന്ധുവിനോട് വെളിപ്പെടുത്തിയിരുന്നു.
യുവാവ് മരിച്ചതിന് പിന്നാലെ പെണ്‍സുഹൃത്തായ ചേലാട് സ്വദേശിനിയെ പൊലീസ് കൊലക്കുറ്റം ചുമത്തി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പെണ്‍സുഹൃത്ത് വിഷം വാങ്ങിയ കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം
ഒറ്റയ്‌ക്ക് താമസിക്കുന്ന യുവതിയുടെ വീട്ടില്‍ അൻസില്‍ ഇടയ്‌ക്കിടെ വരുന്നത് അയല്‍വാസികള്‍ ശ്രദ്ധിച്ചിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുള്ളതായി അൻസിലിന് സംശയമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ സാമ്ബത്തിക ഇടപാടുകളുണ്ടായിരുന്നെന്നും ഇതിനെച്ചൊല്ലി മുമ്ബേ വഴക്കുണ്ടായിരുന്നുവെന്നും ബന്ധു പറഞ്ഞു.
