ബിഎൻഎസ് 105 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എഫ്‌ഐആറില്‍ പ്രതിയായി ആരുടെയും പേര് പരാമർശിച്ചിട്ടില്ല.
ഇന്നലെയാണ് വെള്ളക്കട്ടയില്‍ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്ബിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥിയായ അനന്തു മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്. ബന്ധുക്കളായ 5 വിദ്യാർത്ഥികള്‍ ഒരുമിച്ച് മീൻ പിടിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്.
അനന്തുവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ ഷോക്കേറ്റുവെന്നും ഉടൻ ബോധം പോയെന്നുമാണ് പരിക്കേറ്റ യദുകൃഷ്ണൻ പറയുന്നത്. പതിനഞ്ചുകാരന്റെ മരണം സർക്കാർ സ്‌പോണ്‍സേഡ് കൊലപാതകമെന്ന് നിലമ്ബൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ആരോപിച്ചു. കെഎസ്‌ഇബിയുടെ അനുവാദത്തോടുകൂടി നടക്കുന്ന സംഭവങ്ങളാണിത്. വന്യമൃഗ ശല്യത്തിൻറെ രക്തസാക്ഷി കൂടിയാണ് അനന്തുവെന്നും ഷൗക്കത്ത് പറഞ്ഞു.
അതേ സമയം, സ്വകാര്യ വ്യക്തിയുടെ കുറ്റം സർക്കാരിൻറെ തലയില്‍ കെട്ടിവെയ്ക്കാൻ ശ്രമം നടക്കുന്നുവെന്നാണ് വനംമന്ത്രി എകെ ശശീന്ദ്രൻറെ പ്രതികരണം. കാര്യം അറിയാതെയാണ് പലരും സമരം നടത്തുന്നത്. വനംവകുപ്പ് ഇലക്‌ട്രിക് ഫെൻസിംഗ് സ്ഥാപിക്കാറില്ല. വനംവകുപ്പിൻറെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ അതും പരിശോധിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
